Tuesday, April 17, 2007

ഒരു പഴയ കഥ

ഒരു പഴയ കഥ ഓര്‍ മ്മിച്ചതാണ്‌.
ഏതാന്ട് 20 വര്‍ ഷങ്ങള്‍ ക്ക് മുമ്പ് ഒരു കോളേജ് കാമ്പസ് । കഥാനായകന്‍ പ്രണയത്തിന്റെ നീരാളിപ്പിടുത്തത്തില്‍ വലയുകയാണ്‌ ( പിന്നേം പ്രണയം ॥ ഇവന്‌ വേറെ പണിയൊന്നുല്ലേന്ന് നിങ്ങള്‍ വിചാരിക്കുന്നുന്ടാകും ... മാഷേ, പ്രണയത്തേക്കാള്‍ വലിയ കോമഡിയും ട്രാജഡിയും , ബോറഡിയും ലോകത്തിലില്ല... ഇല്ലന്നേ..)

കഥാനായികയുടെ അവസ്ഥയും മറ്റൊന്നല്ല. എങ്കിലും അന്നത്തെ കാലമല്ലേ, തുറന്ന് പറയാനും കാണാനും രന്ടാള്‍ ക്കും മടി. പിന്നെ ലോകം എന്ത് പറയും എന്ന സാം സ്കാരിക പ്രശ്നവും ഉന്ട്.
ഒടുവില്‍ അവസാന വര്ഷ പരീക്ഷ എത്തുകയായി. കമിതാക്കള്‍ ബോധവാന്‍ / വതി ആയിക്കൊന്ടിരിക്കുകയാണ്‌. ഇനിയെങ്കിലും ഇതൊന്ന് പറഞ്ഞില്ലെങ്കില്‍ ജീവിതാവസാനം വരെ ദുഖിക്കേന്ടി വരുമെന്ന് രന്ടാള്‍ ക്കും മനസ്സിലായി. സുഹൃത്തുക്കളും ഈ സര്‍ വ്വസഹായങ്ങളുമായി രം ഗത്തെത്തി.
അങ്ങനെ സെന്റോഫിന്റെ ദിവസമെത്തി। അന്നാണ്‌ മനസ്സുതുറക്കല്‍ വച്ചിരിക്കുന്നത്.

കോളേജ് ലൈബ്രറിയില്‍ അവള്‍ കാത്ത് നിന്നു. മടിച്ചും അണച്ചും അയാള്‍ പടികള്‍ കയറി. താഴെ സുരക്ഷയ്ക്കായി കൂട്ടുകാര്‍ ഉന്ട്.
ആകാം ക്ഷയുടെ നിമിഷങ്ങള്‍ । എല്ലാവരും കാത്തിരിക്ക്കയാണ്‌. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഖം പൊത്തിക്കൊന്ട് ഓടിവരുന്ന കാമുകിയെക്കന്ട് എല്ലാവരും അമ്പരന്നു. യെവന്‍ വല്ല വേന്ടാത്തരവും കാണിച്ചിട്ടുന്ടാകും എന്ന എല്ലാവരും ഉറപ്പിച്ചു. അല്പം കഴിഞ്ഞപ്പോള്‍ നായകന്‍ വിളറിക്കൊന്ട് വരുന്നു


എന്താണ്‌ സം ഭവിച്ചത് ? എന്തതിക്രമമാണ്‌ നീ കാണിച്ചത് ? ചോദ്യങ്ങളുടെ ശരവര്‍ ഷങ്ങള്‍ ക്കിടയില്‍ നായകന്‍ വീര്‍ പ്പ് മുട്ടുകയായിരുന്നു.
ഒടുവില്‍ രം ഗം ശാന്തമായപ്പോള്‍ അയാള്‍ കാര്യം പറഞ്ഞു
.... മുകളില്‍ അവള്‍ നില്‍ ക്കുന്നുന്ടായിരുന്നു. നാണിച്ചും പേടിച്ചും ... അടുത്തേയ്ക്ക് ചെന്നപ്പോള്‍ ചെരിയ വിറയല്‍ തുടങ്ങി. പിന്നെയത് ശരീരമാസകലം വ്യാപിച്ചു. അവളും വിയര്‍ ക്കുന്നുന്ടായിരുന്നു. വിറയ്ക്കുന്നുന്ടായിരുന്നു. വാക്കുകള്‍ തൊന്ടയില്‍ തടഞ്ഞ് നില്‍ ക്കുന്നു.
ഒടുവില്‍ ധൈര്യം സം ഭരിച്ച് ഒന്ന് തൊടാനാഞ്ഞപ്പോള്‍ ...
മുന്ട് കീറുന്നത് പോലെ ഒരു ശബ്ദം . . ഒരു നെട്ടല്‍ .. പിന്നെ അവള്‍ മുഖം പൊത്തി ഓടിക്കളഞ്ഞു.
സം ഗതി അറിഞ്ഞപ്പോള്‍ കൂട്ടച്ചിരി തുടങ്ങി



പ്രശ്നം തുടങ്ങിയതല്ലേയുള്ളൂ മഹേശ്വരാ ...
പിന്നെ അയാളുടെ നിഴല്‍ ഒരു കിലോമീറ്റര്‍ അകലെക്കന്ടാല്‍ മതി ..അവള്‍ മുഖം പൊത്തി ഓടും ... അങ്ങനെ സമൂഹവും വീട്ടുകാരും ഒന്നും ഇടപെടാതെ തന്നെ പ്രേമം പൊളിഞ്ഞടുങ്ങി.
ഇപ്പോള്‍ കഥനായകന്‍ വേറെ വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളേയും ലാളിച്ചിരിക്കുന്നു। നായികയും അതേ പോലെ തന്നെ. പക്ഷേ ഇപ്പോഴും നിഴല്‍ കന്ടാല്‍ .....

...............................................

( കഥാനായകന്‍ / നായിക എന്നിവരുടെ പേരുകള്‍ മറച്ച് വയ്ക്കുന്നു. ഈ കഥ അതിരസകരമായി വിവരിച്ച് തന്ന ശ്രീ നൈന്‍ കൊല്ലറയ്ക്ക് നന്ദി/ഉമ്മ )

Wednesday, April 4, 2007

മിസ്സ് കാള്

ആദ്യം ഒരു മിസ്സ് കാള് ... പരിചയമില്ലാത്ത നമ്പര്‍ ആയിരുന്നു. തിരിച്ച് വിളിക്കുന്ന പതിവ് പന്ടേ ഇല്ല. വൈകുന്നേരം ജോലി കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ പിന്നേയും അതെ നുമ്പറില്‍ നിന്നും കാള്‍ ... അപ്പോഴും അത് കാര്യമാഇ എടുത്തില്ല. കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പിന്നേയും റിങ്ങ് .. കട്ട് ചെയ്യാന്‍ സാവകാശം കിട്ടുന്നതിന്‍ മുന്നേ അറ്റ് റ്റന്റ് ചെയ്തു.
" ഡാ... ഞാനാടാ .. ദിലീപ്... അങ്ങേത്തലയ്ക്കല്‍ നിന്നും അല്പം വിറച്ച ശബ്ദം . കുറച്ച് നിമിഷങ്ങളെടുത്തു ഓര്‍ മ്മിച്ചെടുക്കാന്‍ ... അതേ.. ദിലീപ്...
നാല്‌ വര്‍ ഷങ്ങള്‍ ക്ക് മുമ്പ് നഷ്ടപ്പെട്ട ഒരു ചങ്ങാത്തം .. ചിലപ്പോള്‍ അതിലുപരി...
അവന്‍ ആദ്യം പറഞ്ഞത് മാര്‍ ക്വിസിന്റെ പിറന്നാള്‍ ലോകം ആഘോഷിച്ച വാര്‍ ത്തയായിരുന്നു. ഞാന്‍ അതൊന്നും അറിഞ്ഞിരുന്നില്ല. പിന്നേയും എന്തൊക്കെയോ സം സാരിച്ചു...പരസ്പരം അന്വേഷിക്കാന്‍ മറന്നു!
അപ്പോള്‍ ഞാന്‍ ആലോചിച്ച് കൊന്ടിരുന്നത് വേറൊരു കാര്യത്തെക്കുറിച്ചായിരുന്നു. സന്ധ്യ, ധന്യ, ബിന്ദു എന്നിങ്ങനെ പേരുകളുള്ള എനിക്കറിയവുന്ന പെണ്‍ കുട്ടികളെല്ലാം സുന്ദരിമാരായിരുന്നതിന്റെ രഹസ്യത്തെക്കുറിച്ചായിരുന്നു. ( ഇതേ പേരുകളുള്ള ഞാനറിയാത്ത പെണ്‍ കുട്ടികളും സുന്ദരികളായിരിക്കും എന്നാണ്‌ എന്റെ നീന്ട കാലത്തെ നിരീക്ഷണത്തിലൂടെയുള്ള അനുമാനം )
ദിലീപിന്റെ വിളി വന്നപ്പോള്‍ ഞാനറിയാതെ ഓരോന്നോര്‍ ത്ത് പോയി.
ബിരുദം കഴിഞ്ഞ് തൊഴിലാം ദേഹിയായി അലഞ്ഞ് നടക്കുന്ന കാലം . അന്നെന്റെ കൂട്ട് തൊഴിലുള്ള ദിലീപ് ആയിരുന്നു. അന്നത്തെ ചെറു ആനന്ദങ്ങളായിരുന്ന ബീഡി, കളള്‍ എല്ലാം സ്പോണ്‍ സര്‍ ചെയ്യുന്ന മഹാന്‍ .
പന്ച്ചായത്ത് വക കല്യാണമന്ടപത്തിന്റെ മതിലിന്‌ പിന്നില്‍ ഒരു പൊട്ടക്കുളം . അതിന്റെ മുകളില്‍ കയറിയിരുന്നാണ്‌ വിശ്വസാഹിത്യം ചര്‍ ച്ച ചെയുന്നത്
മതിലിന്റേയും കുളത്തിന്റേയും ഓരത്ത് ഒരു കൊച്ചുവീട്.ഞങ്ങളുടെ ഇരിപ്പിടത്തില്‍ നിന്നും ക്രൈന്‍ ഷോട്ടിലൂടെ യെന്നപോലെ വിശദാം ശങ്ങള്‍ കാണാം .ആ വീടിന്‌ ഒരു പ്രത്യേക ഭം ഗിയുന്ടായിരുന്നു. ആ വീടിന്ടെ പേര്‌ ധന്യ എന്നായിരുന്നു.!
ആ വീട്ടില്‍ അതേ പേരുള്ള ഒരു പെണ്‍ കുട്ടിയുന്ടായിരുന്നു.അവള്‍ സുന്ദരിയായിരുന്നോയെന്ന് ചോദിക്കുന്നത് അബദ്ധമാകും .അങ്ങനെ ദസ്തേവ്സ്കിയുടെ കൂടെ അവളേയും മനസ്സിലിട്ടുകൊന്ട് ഞാനിരിക്കേ ദിലീപ് അടുത്തിടെ വായിച്ച പുസ്തകങ്ങളെക്കുരിച്ച് വാചാലനാകുന്നു. ഇടയ്ക്കിടെ ചര്ച്ചയില്‍ പങ്കുചേര്‍ ന്ന് ബീഡിയും വലിച്ച് പോകുന്ന സഖാക്കളുടെ വക വിമര്‍ ശനങ്ങളും ഉന്ടായിരുന്നു. ഞാനാകട്ടെ ( ബഷീറിയന്‍ സ്റ്റൈലില്‍ ) ധന്യാമ്മേ നിന്നെക്കുറിച്ചുള്ള ഓര്‍ മ്മകളില്‍ മുഴുകിയിരിക്കുകയായിരുന്നു.

അങ്ങനെ ഞങ്ങള്‍ രന്ട് പേരും മാത്രമായ ഒരു സമയം . ഒരു കൊള്ളിയാന്‍ പോലെ ധന്യ വന്ന് മറയുന്നു. ഞാനിങ്ങനെ പിടഞ്ഞിരിക്കേ ദിലീപ് എന്തോ കരിഞ്ഞ മണം പിടിച്ചെടുത്തു.
അതെന്റെ ഹൃദയമായിരുന്നു.
എഡാ .. ആ ക് ടാവെങ്ങനെ... നല്ല ഭം ​ഗീ ല്ലേ ? ഞാന്‍ തോറ്റുകൊടുക്കാന്‍ തീരുമാനിച്ചു.
"പ്രണയമാണോ എന്റെ പൊന്ന് ഫ്ലോറന്റിനോ ?" അവന്‍
"അതേ ഗാബോ ... അതേ .."
"ഞാന്‍ സഹായിക്കണോ ?"
നീ എത്ര നല്ലവന്‍ ! ഞാന്‍ നെടുവീര്‍ പ്പിട്ടു.

അല്ലാ... നിനക്കെങ്ങിനെ എന്നെ സഹായിക്കാന്‍ കഴിയും ? നിനക്കവളെ പരിചയമുന്ടോ ? "അറിയാം ...
എന്ന് വച്ചാല്‍ ?
"വകേലൊരു അനിയത്തിയായി വരും അവള്‍ ... "
അപ്പോഴാണ്‌ ചുരുളുകളഴിയുന്നത്.. അവള്‍ അവന്റെ കസിന്‍ ആണ്‌... മാതൃഭൂമിയിലൊക്കെ കവിതകള്‍ എഴുതാറുന്ട്.
എന്റെ ഭാഗ്യം . ഞാന്‍ വേന്ടാത്തതൊന്നും പറഞ്നിരുന്നില്ല !
ഇല്ലെങ്കില്‍ അപ്പോഴെന്റെ മൂക്കിന്റെ അവസ്ഥ !!!
.............................................

ഇനിയെന്ത്....
അവന്റെ ഒരു വിളി എന്തൊക്കെയോ ഓര്‍ മ്മിപ്പിച്ചു.
എങ്കിലും ധന്യേ ...................

Sunday, April 1, 2007

എന്‍.റ്റി.ആര്‍ സമാധി

ഹൈദരാബാദിലെ നെക്ക്‍ലേസ് റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന എന്‍.റ്റി.രാമറാവു മെമ്മോറിയല്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ സമാധി സ്ഥലം. എന്‍.റ്റി.ആര്‍.ഗാര്‍ഡന്‍സിനോട് ചേര്‍ന്ന് ഇത് 2 ഏക്കറില്‍ സ്ഥിതി ചെയ്യുന്നു.